ന്യൂഡൽഹി:ഫിജിയിൽ നടക്കുന്ന 12-ാമത് ലോക ഹിന്ദി സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് 270 അംഗ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി(കിഴക്ക്) സൗരഭ് കുമാർ പറഞ്ഞു. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 15 മുതൽ 17 വരെ നടക്കുന്ന സമ്മേളനം വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറും ഫിജി പ്രധാനമന്ത്രി സിതിവേനി റബൂക്കയും ചേർന്ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര എന്നിവരും പങ്കെടുക്കും.
കഴിഞ്ഞ വർഷം മൗറീഷ്യസിൽ നടന്ന ലോക ഹിന്ദി സമ്മേളനത്തിലാണ് ഇത്തവണ ഫിജിയിൽ സമ്മേളനം നടത്താൻ തീരുമാനിച്ചതെന്ന് സൗരഭ് കുമാർ പറഞ്ഞു. ദക്ഷിണ പസഫിക്കിലെ 300 ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് ഫിജി. ഹിന്ദി - പരമ്പരാഗത വിജ്ഞാനം മുതൽ നിർമ്മിത ബുദ്ധി വരെയെന്നതാണ് സമ്മേളന പ്രമേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |