ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട ഭാഷകളും സംസ്കാരങ്ങളും ആഗോള വേദികൾ കീഴടക്കുന്ന കാലമാണ് വരാൻപോകുന്നതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. എല്ലാ സംസ്കാരങ്ങളെയും സമൂഹങ്ങളെയും കുറിച്ചും ലോകം അറിയേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പന്ത്രണ്ടാമത് വിശ്വഹിന്ദി സമ്മേളനം ഫിജിയിലെ നാദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിജി പ്രസിഡന്റ് വില്യം കറ്റോണിവേർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തിന്റെ കരുത്ത് ആഘോഷിക്കാനുള്ള സവിശേഷമായ അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദിയുടെ ആഗോളപ്രചാരണ ദൗത്യം ശക്തിപ്പെടുത്തുന്നതാകും ത്രിദിനസമ്മേളനമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഫിജി സർക്കാരിന് നന്ദി പറഞ്ഞ മുരളീധരൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഭരണകൂടത്തിന്റെ സമീപനമെന്നും ചൂണ്ടിക്കാട്ടി. 'ഹിന്ദി, പരമ്പരാഗത വിജ്ഞാനം മുതൽ നിർമ്മിത ബുദ്ധി വരെ" എന്ന വിഷയത്തിലെ പ്ലീനറി സെഷനും വി. മുരളീധരൻ അഭിസംബോധന ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |