SignIn
Kerala Kaumudi Online
Friday, 29 March 2024 10.48 AM IST

'കൈ'കോർത്തിട്ടും തിരിച്ചടി നേരിട്ട് സി.പി.എം

cpm-congress

ന്യൂഡൽഹി:ത്രിപുരയിൽ കോൺഗ്രസുമായി കൈകോർത്തിട്ടും തിരിച്ചടി നേരിട്ട് സി.പി.എം. നിലവിലെ സീറ്റുകൾ സി.പി.എമ്മിന് നഷ്ടമായപ്പോൾ സഖ്യം കൊണ്ട് നേട്ടമുണ്ടാക്കിയത് കോൺഗ്രസ്. അണികളുടെ വോട്ട് സി.പി.എമ്മിന് ഉറപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇത് തന്നെയാണ് ബംഗാളിലും സംഭവിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇത് വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ളവരുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് നീക്കത്തിന് തിരിച്ചടിയാകും. എന്നാൽ ഗോത്ര മേഖലയിലെ സാന്നിദ്ധ്യത്തിലൂടെ പുതിയ തിപ്രമോത പാർട്ടി എൻ.ഡി.എക്കും ക്ഷീണമുണ്ടാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാതെ സി.പി.എം നേടിയ 16 സീറ്റുകൾ ഇത്തവണ 11 ആയി കുറഞ്ഞു. 2018 ൽ 42.22% വോട്ട് ഇടത് മുന്നണിയും 7.5% വോട്ട് കോൺഗ്രസും നേടിയിരുന്നു. ഇത്തവണ ഇടത് മുന്നണിയും കോൺഗ്രസും ഒരു മുന്നണിയായി മത്സരിച്ചിട്ടും എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

2018 ൽ ബി.ജെ.പി മുന്നണിയും ഇടത് മുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം 1.37 ശതമാനമായിട്ടും ഇടത് - കോൺഗ്രസ് സഖ്യത്തിന് നില മെച്ചപ്പെടുത്താൻ കഴിയാതിരുന്നത് ഇരു പാർട്ടികളിലും പ്രത്യാഘാതം ഉണ്ടാക്കും. ഇടത് - കോൺഗ്രസ് മുന്നണിക്ക് വേണ്ടി രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഇന്ത്യയിലെ ഏക സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനും പ്രചരണത്തിനെത്താതിരുന്നത് ബി.ജെ.പി തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ഇതും ഇരു പാർട്ടികളിലും ചർച്ചയായേക്കും. ഇരുപാർട്ടികളും വേറിട്ട് മത്സരിച്ചിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന ദയനീയ പരാജയം ഒഴിവാക്കാൻ സഖ്യം സഹായിച്ചതാണ് ഏക നേട്ടം.

പാരയായി തിപ്രമോത

ഗോത്രമേഖലയ്ക്ക് പുറത്തുള്ള 22 സീറ്റുകളിലെ തിപ്രമോതയുടെ മത്സരം ഇടത് - കോൺഗ്രസ് സഖ്യത്തെ ബാധിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ തിപ്രമോത വലിയ പങ്ക് വഹിച്ചു. ഇത് പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സഹായകരമായിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കൾ ഒഴികെയുളളവരുടെ വോട്ടുകളിലാണ് തിപ്രമോത വിള്ളൽ വീഴ്ത്തിയത്.

എൻ.ഡി.എ വോട്ട് കവർന്ന്

തൃണമൂലും തിപ്രമോതയും

കഴിഞ്ഞ തവണ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് ഗോത്ര മേഖലയിൽ എട്ട് സീറ്റുകൾ ലഭിച്ചിരുന്നു. ഇത്തവണ ഒരു സീറ്റ് മാത്രം. 2018 ലെ 44 സീറ്റ് 33 ആയി കുറഞ്ഞതിന് പ്രധാന കാരണം തിപ്രമോത തന്നെ.

28 സീറ്റിൽ മത്സരിച്ച് സംസ്ഥാനത്തെ ബംഗാളി വോട്ട് പിടിച്ച തൃണമൂൽ കോൺഗ്രസ് പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയസാദ്ധ്യത ഇല്ലാതാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.