മുംബൈ: ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കത്തിൽ 65കാരനെ തലയ്ക്കടിച്ചു കൊന്നു.
മഹാരാഷ്ട്രയിലെ കോലാപൂരിൽ മാർച്ച് 27ന് നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഹൻമന്ത്വാഡി സ്വദേശി ബന്ദോപന്ത് തിബിലി (63) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്‌ഗെ, ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാശിയേറിയ മുംബൈ-ഹൈദരാബാദ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 റൺസ് അടിച്ച് റെക്കോഡിട്ടിരുന്നു. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ 26 റൺസെടുത്ത് പുറത്തയപ്പോൾ തിബിലെ മുംബൈയെ വിജയിക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതോടെ മുംബൈ ആരാധകരായ ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ, സാഗർ സദാശിവ് ജാൻജ്‌ഗെ എന്നിവർ തിബിലിയുമായി തർക്കത്തിലായി. മദ്യലഹരിയിലായിരുന്ന ഇരുവരും തിബിലിയെ മർദിക്കുകയും ചെയ്തു. വൃദ്ധനെ മരത്തടി കൊണ്ട് തലയ്ക്കടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെ ശനിയാഴ്ച വൈകുന്നേരം ബന്ദോപാന്ത് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ആക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |