ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സംവരണത്തിന് എതിരാണെന്നും ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിലെ ആദിലാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
നരേന്ദ്ര മോദി സംവരണത്തിന് എതിരാണ്. നിങ്ങളിൽ നിന്ന് അത് എടുത്തനീക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അമ്പത് ശതമാനത്തിൽ നിന്ന് സംവരണം ഉയർത്തുകയെന്നതാണ് രാജ്യത്തിന് മുന്നിലെ ഏറ്റവും വലിയ വിഷയം. സംവരണം 50 ശതമാനത്തിന് മുകളിലാക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രിക ഉറപ്പുനൽകുന്നുണ്ട്- രാഹുൽ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് രണ്ട് ആശയങ്ങൾ തമ്മിലുള്ളതാണ്. ഭരണഘടനയെ സംരക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബി.ജെ.പി- ആർ.എസ്.എസ് കൂട്ടുകെട്ട് ഭരണഘടനയെയും ജനങ്ങളുടെ അവകാശങ്ങളെയും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |