ന്യൂഡൽഹി : ഭഗവാൻ ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. യമുനാ നദീതീരത്തെ സംരക്ഷിത മേഖലയിലുള്ള ശിവക്ഷേത്രം പൊളിച്ചുനീക്കാൻ അനുമതി നൽകി കൊണ്ടാണ് ജസ്റ്റിസ് ധർമേഷ് ശർമ്മ ഇക്കാര്യം പറഞ്ഞത്. അനുഗ്രഹവും സംരക്ഷണവും തേടി നമ്മൾ ജനങ്ങളാണ് ഭഗവാൻ ശിവനെ സമീപിക്കുന്നത്. യമുനയുടെ കരയിലെ അനധികൃത കയ്യേറ്റങ്ങളും, അനധികൃത നിർമ്മാണങ്ങളും ഒഴിപ്പിക്കുന്നത് ഭഗവാന് കൂടുതൽ സന്തോഷം പകരുന്ന കാര്യമായിരിക്കും. ഈശ്വരനെ കക്ഷിയായി ഹർജിയിൽ ചേർത്തതിനെയും കോടതി ചോദ്യംചെയ്‌തു. ചില ക്ഷേത്ര സമിതി അംഗങ്ങളുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാൻ വിഷയത്തിന് വേറെ നിറം നൽകാനാണ് തീവ്രശ്രമം. യമുനാ നദീതീരത്തെ സംരക്ഷിത മേഖലയിലെ ശിവക്ഷേത്രം പൊളിച്ചുനീക്കാൻ ഡൽഹി വികസന അതോറിട്ടിയാണ് ഉത്തരവിറക്കിയത്. ഇതിനെ ചോദ്യംചെയ്‌ത് ക്ഷേത്രസമിതി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി തള്ളിയ ഹൈക്കോടതി, വിഗ്രഹവും പൂജാ സാമഗ്രികളും ഉൾപ്പെടെ മാറ്റാൻ 15 ദിവസം സമയം ക്ഷേത്രസമിതിക്ക് അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |