SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

തമിഴ്നാട്ടിൽ പുതിയ വിവാദം,​ ചോളരാജാക്കന്മാരെ വിമർശിച്ച് തിരുമാവളവൻ

Increase Font Size Decrease Font Size Print Page
e

ചെന്നൈ: രാജരാജ ചോളനും രാജേന്ദ്ര ചോളനും തമിഴ് സംസ്‌കാരങ്ങളുടെ നാശത്തിന് വഴിയൊരുക്കിയെന്ന വി.സി.കെ നേതാവും ഡി.എം.കെ മുന്നണിയുടെ എം.പിയുമായ തോൽ തിരുമാവളവന്റെ പ്രസ്താവന തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് തിരികൊളുത്തി.

ആരെയും വലിയ ശക്തിയായി താൻ കാണുന്നില്ലെന്ന് ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ആ രാജാക്കന്മാരുടെ കാലത്ത് തമിഴ്നാട് സംസ്‌കൃതവൽക്കരിക്കപ്പെട്ടു. അത് ഹിന്ദുത്വമായി. ക്ഷേത്ര ശ്രീകോവിലിലുണ്ടായിരുന്ന എല്ലാ തമിഴും വലിച്ചെറിയപ്പെട്ടത് ഈ പാണ്ഡ്യ, ചോള, ചേര, പല്ലവ രാജാക്കന്മാരുടെ കാലത്താണ്. യാഗങ്ങളും യജ്ഞങ്ങളും നടത്തിയവർ അവരുടെ തമിഴ് പേരുകൾ മാറ്റി അവരുടെ പേരുകൾക്ക് ശേഷം വടക്കൻ പേരുകൾ നൽകി. രാജ രാജൻ ഒരു തമിഴ് പേരാണോ? രാജേന്ദ്രൻ ഒരു തമിഴ് പേരാണോ?

ഏതുതരം സ്വേച്ഛാധിപതികളായ രാജാക്കന്മാരായാലും, അവർ നമ്മുടെ തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാശത്തിലേക്ക് നയിച്ചുവെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ, അവർ ആണ്ടപരമ്പരൈ (പ്രാചീനതമിഴ് കാലം) ആണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമില്ല. ഞാൻ അതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവരക്കേടാണ് തിരുമാവളവൻ പറഞ്ഞതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പറഞ്ഞു.

തിരുമാവളവൻ പത്ത് നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ച് മഹാന്മാരായ ചോള, പാണ്ഡ്യ രാജാക്കന്മാരെ അപകീർത്തിപ്പെടുത്തി. അവരുടെ പ്രബുദ്ധമായ ഭരണത്തിൻ കീഴിൽ ഇന്നത്തെ തമിഴ്നാടിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം തമിഴ് ഭാഷ അഭിവൃദ്ധി പ്രാപിച്ചു.

രാജരാജചോളൻ, രാജേന്ദ്രൻ എന്നീ പേരുകൾ തമിഴാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, കരുണാനിധി, സ്റ്റാലിൻ, ഉദയനിധി, ദയാനിധി, കലാനിധി തുടങ്ങിയ പേരുകളും ഗോപാലപുരം കുടുംബത്തിലെ മറ്റുള്ളവരും തമിഴ് പേരുകളാണോ എന്നു കൂടി ചോദിക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY