മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയിലെ മൂന്നിടങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തി. അതിനിടെ എൻ.സി.ബിയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി.മുദ്ര പോർട്ടിൽ നിന്നും 3000 കിലോ ഗ്രാം മയക്കുമരുന്ന് പിടിച്ച കേസ് എന്തായെന്ന് ഉദ്ധവ് ചോദിച്ചു. ശിവസേനയുടെ വാർഷിക ദസ്റ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എൻ.സി.ബി പ്രശസ്തിക്ക് വേണ്ടി സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ്. അവർ സെലിബ്രിറ്റികളെ അറസ്റ്റ് ചെയ്ത് ചിത്രങ്ങളെടുത്ത് പ്രശസ്തിയുണ്ടാക്കുന്നു. മഹാരാഷ്ട്ര നാർക്കോട്ടിക്സിന്റെ ഹബ്ബാണെന്ന് വരുത്തി തീർക്കാനാണ് എൻ.സി.ബിയുടെ ശ്രമം. നിങ്ങൾ കുറഞ്ഞ അളവിലുള്ള മയക്കുമരുന്ന് പിടിക്കുമ്പോൾ മഹാരാഷ്ട്ര പൊലീസ് 150 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയെ മോശം സംസ്ഥാനമാക്കി ചിത്രീകരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പ്രണയാഭ്യർത്ഥവ നിരസിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിക്കുന്നതിന് സമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |