ചെന്നൈ: നാടിനെയും കാടിനെയും വിറപ്പിച്ച വനം കൊള്ളക്കാരൻ വീരപ്പന്റെ 17-ാമത് ചരമവാർഷികത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ വൻ ജനാവലിയെത്തി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, മകൾ പ്രഭാവതി എന്നിവരും സമാധിയിൽ പൂമാലകൾ സമർപിച്ചു.
ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി വീരപ്പൻ സമാധി സന്ദർശിക്കുന്നതിന് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മൂലക്കാട് റോഡിൽ ഏഴിടങ്ങളിലാണ് പൊലീസ് പിക്കറ്റ് സ്ഥാപിച്ചത്. സമാധി സന്ദർശിക്കുന്നവരുടെ പേരു വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
2004 ഒക്‌ടോബർ 18നാണ് ധർമപുരി പാപ്പിരപ്പട്ടിയിൽ വീരപ്പനെ തമിഴ്നാട് ദൗത്യസേന വെടിവെച്ച് കൊന്നത്. മൃതദേഹം സേലം മേട്ടൂർ മൂലക്കാട്ടിൽ സംസ്‌കരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ വീരപ്പന്റെ കുടുംബാംഗങ്ങളും മറ്റും സമാധിയിലെത്തി അഞ്ജലിയർപ്പിക്കുന്നത് പതിവായിരുന്നു.
മാവോയിസ്റ്റ് നക്സൽ സംഘടനാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുമെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |