ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പി.എഫ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.5 ശതമാനമായി നിലനിറുത്തണമെന്ന ഇ.പി.എഫ്.ഒ നിർദേശം കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. ദീപാവലിക്ക് മുന്നോടിയായെത്തിയ തീരുമാനം ഏഴ് കോടിപ്പേർക്ക് നേട്ടമാകും. പി.എഫ് അക്കൗണ്ടുകളിലേക്ക് വിഹിതം ഉടൻ വരവുവയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാർച്ചിൽ 8.65 ശതമാനത്തിൽ നിന്ന് പലിശനിരക്ക് ഏഴുവർഷത്തെ താഴ്‌ചയായ 8.5 ശതമാനത്തിലേക്ക് കുറച്ചിരുന്നു. വീണ്ടും പലിശ കുറയ്ക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ പി.എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് വർദ്ധിച്ചതും ജീവനക്കാരുടെ വിഹിതത്തിൽ കുറവ് സംഭവിച്ചതുമാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലേക്ക് ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസിനെ നയിച്ചത്. ആറുമാസം മുമ്പെടുത്ത തീരുമാനം മന്ത്രാലയം ഇപ്പോൾ അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |