ലക്‌നൗ: 'എതിരാളികൾ തന്റെ മരണത്തിനായി കാശയിൽ പ്രത്യേക പ്രാർത്ഥന നടത്തിയെന്ന്' പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
'ഇന്ത്യൻ രാഷ്ട്രീയത്തിലെ എതിരാളികൾ എത്രത്തോളം അധപതിച്ചുവെന്ന് ഇതിൽ നിന്ന് മനസിലാക്കാം. എന്നാൽ എന്റെ മരണത്തിനായി അവർ പ്രാർത്ഥിച്ചുവെന്നറിഞ്ഞപ്പോൾ എനിക്ക് ആഹ്ളാദമാണ് തോന്നിയത്. കാരണം കാശിയിലെ ജനങ്ങൾക്ക് ഞാൻ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികൾ പോലും തിരിച്ചറിഞ്ഞു. മരണംവരെ താൻ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണിതിന്റെ അർത്ഥമെന്നും' മോദി പറഞ്ഞു.
വാരാണസിയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജ്!*!വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ ഒളിയമ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുമ്പ് കഴിഞ്ഞ വർഷം വാരാണസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ബി.ജെ.പി സംഘടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോൾ പരിഹാസം കലർന്ന മറുപടിയായിരുന്നു അഖിലേഷ് യാദവ് നൽകിയത്. 'ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകൾ അവരുടെ അവസാന ദിനങ്ങൾ വാരാണസിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു', എന്നായിരുന്നു അഖിലേഷിന്റെ മറുപടി. ഇതിനെതിരെയാണ് മോദിയുടെ പ്രതികരണം.കാശിയിൽ വച്ച് മരിക്കുന്നത് നല്ലതാണെന്നാണ് ഹിന്ദു വിശ്വാസം. അഖിലേഷിന്റെ പ്രതികരണത്തിനെതിരെ നിരവധി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |