ന്യൂഡൽഹി : മഹാരാഷ്ട്രയിലെ പൂനെയും താനെയും ആസ്ഥാനമായുള്ള യൂനികോൺ സ്റ്റാർട്ടപ്പ് ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടികൾ പിടിച്ചെടുത്തു. മാർച്ച് 9 ന് മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്,മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, എന്നിവിടങ്ങളിലെ 23 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 224 കോടി രൂപയോളം രൂപയാണ് പിടിച്ചെടുത്തത്. നിർമാണ സാമഗ്രികളുടെ മൊത്തവ്യാപാരത്തിലും ചില്ലറ വിൽപ്പനയിലും ഏർപ്പെട്ടിട്ടുള്ള യൂനികോൺ സ്റ്റാർട്ട്അപ്പ് ഗ്രൂപ്പിന് 6,000 കോടിയലധികം രൂപയുടെ വാർഷിക വിറ്റുവരവുണ്ട്. റെയ്ഡിൽ കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപയും ലക്ഷങ്ങളുടെ ആഭരണങ്ങളും വ്യാജ രേഖകളും പിടിച്ചെടുത്തതായി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. താമസ സൗകര്യത്തിനുള്ള എൻട്രികൾ നൽകുന്നതിന് ഷെൽ കമ്പനികളുടെ വ്യാജ രേഖകൾ ചമച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |