ലക്നൗ : ഉത്തർപ്രദേശിലെ കുശിനഗറിൽമിഠായി കഴിച്ചതിനു പിന്നാലെ നാല് കുഞ്ഞുങ്ങൾക്ക് ദാരുണ്യാന്ത്യം. സഹോദരങ്ങളായ മൻജാന(5), സ്വീറ്റി(3), സമർ(2), എന്നിവർക്കൊപ്പം തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അരുൺ(5) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുട്ടികളുടെ വീടിനു മുൻപിൽ വാതിൽക്കലാണ് മിഠായികൾ കിടന്നിരുന്നത്. ഒപ്പം പണവും വച്ചിരുന്നു. മിഠായികൾ കണ്ട കുട്ടികളിലൊരാൾ അതെടുക്കുകയും മറ്റുകുട്ടികളുമായി പങ്കിടുകയും ചെയ്തു. ആരാണ് മിഠായികളും പണവും കൊണ്ടുവെച്ചതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മിഠായി കഴിച്ചതിനു പിന്നാലെ തന്നെ നാല് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആംബുലൻകിസ് എത്താൻ വൈകിയതാണ് കുട്ടികളുടെ മരണത്തിൽ കലാശിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണത്തിൽ ഉത്തരവിട്ടു.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കേസിൽ ദുർമന്ത്രവാദത്തിന് പങ്കുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |