ന്യൂഡൽഹി:സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ഉദ്യാഗസ്ഥൻ ആനന്ദ് സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. ഹിമാലയൻ യതിയെ പോലെ പിടികിട്ടാപ്പുള്ളിയാണ് ഹിമാലയൻ യോഗിയായി അറിയപ്പെടുന്ന ആനന്ദ് സുബ്രഹ്മണ്യനെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാൾ അന്വേഷണത്തിൽ നിന്നും വഴുതിമാറുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹിമാലയൻ യോഗി ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണെന്ന് സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് വ്യക്തമാണ്. എൻ.എസ്.ഇ യുടെ ഘടനയെയും പ്രവർത്തനങ്ങളെയും കുറിച്ച് രഹസ്യ വിവരങ്ങൾ ചിത്ര രാമകൃഷ്ണ ഇയാൾക്ക് കൈമാറിയിട്ടുണ്ട്. കോടതി ചൂണ്ടിക്കാട്ടി.
ഒരു മെയിൽ ഐഡിയിലൂടെ കത്തിടപാടുകൾ നടത്തിയ ചിത്ര കോ - ലൊക്കേഷൻ അഴിമതി എന്ന ഗൂഡാലോചനയിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് തെളിവുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഹിമാലയൻ യോഗിയുടെ യഥാർത്ഥ മുഖം മറ നീക്കി പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസി. കോടതി വ്യക്തമാക്കി.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ആനന്ദ് സുബ്രഹ്മണ്യനെ ഫിബ്രു.25 നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |