പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് മർദ്ദനമേറ്റു. ഇന്നലെ നിതീഷിന്റെ സ്വന്തം നാടായ ഭഖ്തിയാർപൂരിൽ വച്ചാണ് സംഭവം നടന്നത്.
മുഖ്യമന്ത്രിയെ മർദ്ദിച്ച യുവാവിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിക്കാൻ ഒരുങ്ങവെയാണ് ആക്രമണം നടന്നത്.
സുരക്ഷാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഇടയിലൂടെ യാതൊരു കൂസലും തടസ്സവുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നിൽ നിന്ന് അടിച്ചു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടുന്നത് ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തെ ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർ അപലപിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിതീഷ് തന്റെ പഴയ ലോക്‌സഭാ മണ്ഡലമായ ബർഹയുടെ വിവിധ ഭാഗങ്ങളിൽ പര്യടനത്തിലാണ്. 1989 മുതൽ 1999 വരെ അഞ്ചു തവണ ഇവിടെ നിന്ന് നീതിഷ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020 നവംബറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ മോധുബാനിയില്‍ വച്ച് നിതീഷ് കുമാർ ആക്രമിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |