ന്യൂഡൽഹി:മാനുഷിക പരിഗണന നൽകി ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി. ഔദ്യോഗിക വസതി ഒഴിയണമെന്ന മാർച്ച് 15 ന് ഡൽഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്.
ശരത് യാദവ് ദിവസവും ഡയാലിസിസ് ചെയ്യുകയാണെന്നും പല ദിവസങ്ങളിലും വെന്റിലേറ്ററിലാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി. മാനുഷിക പരിഗണനയിൽ സമയം അനുവദിക്കാൻ കഴിയുമോയെന്ന് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജയിനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് മാർച്ച് 31 ന് വീണ്ടും പരിഗണിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |