ആലപ്പുഴ : ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്റെ സമ്പ്രദായമല്ലെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അംഗത്വ വിതരണം വൻ പരാജയമാണ്. 2004ൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിന് വിരുദ്ധമായി ലീഡർ കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി.സോണിയാ ഗാന്ധി തെന്നല ബാലകൃഷ്ണപിള്ളയെ നിറുത്തി. കോൺഗ്രസ് സ്ഥാനാർത്ഥി തോൽക്കരുതെന്ന് തീരുമാനമെടുത്തപ്പോൾ, ലീഡറുമായുള്ള വ്യക്തിബന്ധത്തിൽ പോലും വിള്ളലുണ്ടായി. അന്ന് ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഗ്രൂപ്പില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് പിന്നീട് മനസിലായി. ഗ്രൂപ്പില്ലാത്ത സുധീരനെയും കുര്യനെയും വിസ്മരിച്ചു. കെ.പി.സി.സി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. സുധാകരനുമായി നല്ല സൗഹൃദമാണ്. വികസന രാഷ്ട്രീയത്തിൽ ആന്റണിയെയാണ് പിന്തുടരുന്നത്. കരുണാകരനെ കണ്ണടച്ച് എതിർത്തതിന്റെ ദു:ഖം കേരളം അനുഭവിക്കുന്നുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |