ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ബാരാമുള്ളയിൽ മദ്യശാലയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ അനുയായി ഉൾപ്പെടെ അഞ്ച് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. 23 ഗ്രനേഡുകളും അഞ്ച് പിസ്റ്റളുകളും സ്‌ഫോടകവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ബാരാമുള്ളയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് കാശ്മീർ പൊലീസ് ഐ.ജി. പറഞ്ഞു.
ചൊവ്വാഴ്ച രണ്ട് ഭീകരരിൽ ഒരാൾ ബുർക്ക ധരിച്ച് ബാരാമുള്ളയിലെ ദിവാൻ ബാഗിലെ മദ്യശാലയുടെ ജനലിലൂടെ ഗ്രനേഡ് എറിയുകയായിരുന്നു. സ്‌ഫോടനത്തിൽ രഞ്ജിത് സിംഗ് എന്നയാൾ കൊല്ലപ്പെട്ടു. മദ്യശാലയിലെ മൂന്നു ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |