ന്യൂഡൽഹി: അഴിമതി അടക്കമുള്ള വാക്കുകൾ സഭയിൽ വിലക്കിയതുപോലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നീക്കവും വിവാദത്തിൽ. പാർലമെന്റ് വളപ്പിൽ പ്രകടനങ്ങൾ, പ്രതിഷേധം, ധർണ, സത്യഗ്രഹം, മതപരമായ ചടങ്ങുകൾ എന്നിവ പാടില്ലെന്ന രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോഡിയുടെ ഉത്തരവാണ് വിവാദമായത്. ഈ വിഷയങ്ങൾ ജൂലായ് 18ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ ആയുധമാക്കും.
വിശ്വഗുരുവിന്റെ പുതിയ ഉത്തരവ് എന്ന പേരിൽ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വിവാദ ഉത്തരവ് പരസ്യമായത്. പാർലമെന്റ് സമ്മേളനങ്ങൾ തുടങ്ങുമ്പോൾ പതിവുള്ള നടപടിയാണ് ഇതെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു.
വിവാദ വിഷയങ്ങളിലും മറ്റും കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ഏറ്റവും കൂടുതൽ പ്രതിഷേധിക്കുന്നത് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിലാണ്. സഭയിലെ നടപടിയുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ഇവിടെ സത്യഗ്രഹം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |