ശ്രീനഗർ : ജമ്മു-കാശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് വോട്ടവകാശം ഏർപ്പെടുത്താനുള്ള തീരുമാനത്തെ എതിർക്കാൻ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാട്ടിക്ക് പാർട്ടി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി സർവ്വകക്ഷി യോഗം നടത്തി. 2024ലെ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി രാജ്യത്തെ ഭരണഘടനയെയും ദേശീയ പതാകയെയും വരെ മാറ്റുമെന്നും അവർ പറഞ്ഞു. എല്ലാ സുപ്രധാന തീരുമാനങ്ങളും ബി.ജെ.പിക്ക് അനുകൂലമായാണ് എടുക്കുന്നത്. രാജ്യത്തിന് അനുകൂലമായല്ല. തിരഞ്ഞെടുപ്പിൽ കള്ളം കാണിക്കാനാണ് പ്രദേശവാസികൾ അല്ലാത്തവർക്കും വോട്ടവകാശം നൽകുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |