തഷ്കെന്റ് : ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാജ്യങ്ങളിലെ എട്ട് രാഷ്ട്രത്തലവൻമാരും പങ്കെടുക്കുന്ന22-ാമത് ഉച്ചകോടി ഇന്ന് ഉസ്ബെകിസ്ഥാനിലെ സമർഖണ്ഡിൽ ആരംഭിക്കും. നാളെയാണ് സമാപിക്കുന്ന ഉച്ചകോടിയിൽ 15 ലോകനേതാക്കൾ പങ്കെടുക്കും.
എസ്.സി.ഒ - ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ
യൂറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ
അംഗരാജ്യങ്ങൾ - നിലവിൽ 8, ഇറാൻ ഉടൻ അംഗമാകും
രൂപീകരണം - 2001
ആസ്ഥാനം - ബീജിംഗ്, ചൈന
ഇന്ത്യ അംഗമായത്- 2017ൽ
ഭൂമിശാസ്ത്രപരമായ വലിപ്പം, ജനസംഖ്യ, ജി.ഡി.പി എന്നിവയുടെ കാര്യത്തിൽ ലോകത്തെ വലിയ അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഒന്ന്
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിലെ ചർച്ച ലക്ഷ്യം
പങ്കെടുക്കുന്ന നേതാക്കൾ
നരേന്ദ്ര മോദി (പ്രധാനമന്ത്രി, ഇന്ത്യ)
വ്ലാഡിമിർ പുട്ടിൻ (പ്രസിഡന്റ്, റഷ്യ)
ഷീ ജിൻപിംഗ് (പ്രസിഡന്റ്, ചൈന)
ഷവ്‌കത്ത് മിർസിയോയേവ് (പ്രസിഡന്റ്, ഉസ്ബക്കിസ്ഥാൻ)
ഷെഹ്‌ബാസ് ഷെരീഫ് (പ്രധാനമന്ത്രി, പാകിസ്ഥാൻ)
കാസിം - ജോമാർട്ട് ടൊകയേവ് (പ്രസിഡന്റ്, കസഖ്സ്ഥാൻ)
സദൈർ ജപറോവ് (പ്രസിഡന്റ്, കിർഗിസ്ഥാൻ)
ഇമോമലി റഹ്‌മോൺ (പ്രസിഡന്റ്, തജികിസ്ഥാൻ)
നിരീക്ഷക രാജ്യങ്ങൾ
അലക്സാണ്ടർ ലുകാഷെൻകോ (പ്രസിഡന്റ്, ബെലറൂസ്)
ഇബ്രാഹിം റെയ്‌സി (പ്രസിഡന്റ്, ഇറാൻ)
ഉഖ്‌നാഗിൻ ഖുറെൽസുഖ് (പ്രസിഡന്റ്, മംഗോളിയ)
അതിഥി രാജ്യങ്ങൾ
റെസെപ് തയ്യിപ് എർഡോഗൻ (പ്രസിഡന്റ്, തുർക്കി)
ഇൽഹം അലിയേവ് (പ്രസിഡന്റ്, അസർബൈജാൻ)
നിക്കോൾ പാഷിന്യൻ (പ്രധാനമന്ത്രി, അർമേനിയ)
സെർദർ ബെർഡിമുഹാമെഡോവ് (പ്രസിഡന്റ്, തുർക്ക്മെനിസ്ഥാൻ)
2022 ഉച്ചകോടിയുടെ പ്രത്യേകതകൾ
2019 ജൂണിന് ശേഷമുള്ള നേരിട്ടുള്ള ആദ്യ എസ്.സി.ഒ ഉച്ചകോടി.
2019ൽ ബ്രസീലിയയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ആദ്യമായി മോദിയും ഷീയും ഒരുമിച്ച് പങ്കെടുക്കുന്നു
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ, തീവ്രവാദം, കുടിയേറ്റം, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളും ഇന്ത്യ ചർച്ച ചെയ്യും
റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന സാമ്പത്തിക, വാണിജ്യ ബന്ധം ദൃഢമാക്കാനുള്ള അവസരം
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും മോദിയും തമ്മിൽ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയും പ്രതീക്ഷിക്കുന്നു
പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യയ്ക്ക് യൂറേഷ്യൻ പിന്തുണ ഉറപ്പാക്കുന്നതിൽ നിർണായകം
എസ്.സി.ഒ അദ്ധ്യക്ഷത 2023 സെപ്തംബർ വരെ ഇന്ത്യ ഏറ്റെടുക്കും.
അടുത്ത വർഷത്തെ ഉച്ചകോടി ന്യൂഡൽഹിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |