മുംബായ്: അഴിമതിക്കേസിൽ ഏറെ നാളായി ജയിലിൽ കഴിയുന്ന ശിവസേന (ഉദ്ധവ് വിഭാഗം) നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിന് ജാമ്യം. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഭൂമി അഴിമതിക്കേസിൽ ഓഗസ്റ്റ് 1നാണ് സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. കേസിൽ പ്രത്യേക ജഡ്ജി എം.ജി. ദേശ്പാണ്ഡെയാണ് വാദം കേട്ടത്. റാവത്തിന്റെ സുഹൃത്തും മുഖ്യ പ്രതിയുമായ പ്രവീണ റാവത്ത് 112 കോടി രൂപ അഴിമതി നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പകപോക്കലാണെന്നാണ് റാവത് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |