ന്യൂഡൽഹി: ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദ്ദേശം. ലഹരി വില്പനയിലെ വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുകയാണ്. ഇതിന് പിന്നിലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ലഹരിവില്പന കേസുകളിലെ പ്രതികൾ നൽകിയ എട്ട് ഹർജികൾ പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് എം എസ് ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഈ നിരീക്ഷണം. ലഹരി കേസുകളിൽ പിടിയിലാകുന്നവർ ചെറുകിടക്കാർ മാത്രമാണ്. ലഹരി ശൃംഖല മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സംസ്ഥാന സർക്കാരുകൾ ഇതിന് വലിയ പ്രാധാന്യം നൽകണം. അതിർത്തികളിലൂടെയുള്ള ലഹരിക്കടത്ത് കൂടുകയാണ്. ഇത് തടയണം. കുറ്റപത്രത്തിനൊപ്പം രാസപരിശോധന ഫലം ആവശ്യമാണോയെന്ന് പഠിക്കാൻ പ്രത്യേക സമിതിയെ വെക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ വിശദമായി പരിശോധിക്കും. കോടതിയെ സമീപിച്ച ജാമ്യം കിട്ടാത്ത പ്രതികൾക്ക് കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം നൽകാനും കോടതി ഉത്തരവിട്ടു. കേരളത്തിൽ നിന്നും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷമീറും സുപ്രീം കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |