ന്യൂഡൽഹി: ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതിയനുസരിച്ച് സേനകളിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ കുടിശ്ശിക മാർച്ച് 15നകം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. നേരത്തെ രണ്ട് തവണ പ്രഖ്യാപിച്ച സമയപരിധി കേന്ദ്രസർക്കാർ പാലിച്ചില്ലെന്നും ഇനി വീഴ്ചയുണ്ടാകരുതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കുടിശ്ശികക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ നാല് ലക്ഷത്തോളം വിമുക്ത ഭടന്മാർ മരിച്ചതായി എക്സ് സർവീസ് മൂവ്മെന്റ് കോടതിയിൽ പറഞ്ഞു. 25 ലക്ഷത്തോളം പേരുടെ കുടിശ്ശിക കണക്കാക്കുന്നതുൾപ്പെടെയുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും കുടിശ്ശിക ഉടൻ നല്കുമെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച ഫയൽ പ്രതിരോധ മന്ത്രാലയത്തിലെ ധന വിഭാഗത്തിന്റെ പക്കലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |