റിയാദ്: എതിർ ടീമിന്റെ ആരാധകനെതിരെയുള്ള പെരുമാറ്റത്തിന്റെ പേരിൽ വീണ്ടും വിവാദത്തിലായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് മത്സരത്തിനിടെയുള്ള താരത്തിന്റെ പെരുമാറ്റത്തിന് അറസ്റ്റ് ചെയ്ത് നാടുകടത്തണമെന്നാണ് നവ മാദ്ധ്യമങ്ങളിലൂടെ ആവശ്യമുയരുന്നത്. താരത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം അൽ ഹിലാലിനെതിരെ നടന്ന മത്സരത്തിന് ശേഷമായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്.
മത്സരം കഴിഞ്ഞ് മൈതാനത്ത് നിന്ന് ക്രിസ്റ്റ്യാനോ മടങ്ങുന്നതിനിടയിൽ ആരാധകർ മെസി, മെസി എന്ന് ആരവമുയർത്തുകയായിരുന്നു. പ്രകോപിതനായ താരം ആരാധകർക്കെതിരെ അശ്ളീല ആംഗ്യം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യമങ്ങളടക്കം സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറലായി മാറി. പിന്നാലെ തന്നെ സൗദിയിലെ അഭിഭാഷകനായ നൗഫ് ബിന്റ് അഹമ്മദ് റൊണാൾഡോയുടെ പെരുമാറ്റ ദൂഷ്യത്തിനെതിരെ പബ്ളിക് പ്രോസിക്യൂഷൻ ഓഫീസിൽ പരാതിപ്പെട്ടതായി അറിയിച്ചു. താരത്തെ ഡിപോർട്ട് ചെയ്യണമെന്നായിരുന്നു അഭിഭാഷകൻ ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം താരത്തിനെതിരെ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
تم رفع العريضة للنيابة العامة ضد المدعو #رونالدو وسنوافيكم بالمستجدات
— Prof. Nouf Bint Ahmed (@NoufPoet) April 19, 2023
The Lawsuit has been submitted to the P.P. against @Cristiano We will keep you informed of the case
Le procès a été soumis au ministère public contre @Cristiano Nous vous tiendrons au courant de l'affaire https://t.co/bEYZV7fz9i pic.twitter.com/3Npx8apDEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |