ന്യൂഡൽഹി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ എലൈറ്റ് ഗ്രൂപ്പ് ഡിയിൽ കേരളം അസമിനെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത അസമിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തി (122/2). അർദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന രോഹൻ എസ്. കുന്നുമ്മലാണ് (53 പന്തിൽ 56, 4 ഫോർ1സിക്സ്) ചേസിംഗിൽ കേരളത്തിന്റെ മുന്നണിപ്പോരാളിയായത്. സച്ചിൻ ബേബി 21റൺസുമായി പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 4 ഓവറിൽ 21 റൺസ് നൽകി മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയും 4 ഓവറിൽ 12 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുമാണ് അസമിന്റെ റണ്ണൊഴുക്ക് തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |