ജക്കാർത്ത : ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യ കപ്പ് ഹോക്കി സൂപ്പർ ഫോർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുമായി സമനിലയിൽ പിരിഞ്ഞതോടെ ഇന്ത്യയ്ക്കുമുന്നിൽ ഫൈനലിന്റെ വഴിയടഞ്ഞു.മലേഷ്യയും ദക്ഷിണ കൊറിയയും ഇന്ത്യയും അഞ്ച് പോയിന്റോടെ തുല്യത പാലിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ മലേഷ്യയും കൊറിയയും ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഇനി ഇന്ത്യവെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാനെ എതിരിടും.
ഇന്നലെ എട്ട് ഗോളുകൾ പിറന്ന ഇന്ത്യ-ദക്ഷിണ കൊറിയ മത്സരം 4-4 ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി മത്സരത്തിന്റെ ആദ്യപകുതിയിൽ നീലം സന്ദീപ് ഗോൾ നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജോൻഗ്യുൻ ജാംഗ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ മടക്കി. രണ്ടാം പകുതിയിൽ വൂ ചിയാൻ കൊറിയൻ ലീഡ് 2-1 ആയി വർദ്ധിപ്പിച്ചു. എന്നാൽ പെനാൽറ്റി കോർണർ ലഭിച്ച ഇന്ത്യ ദിൽസൻ തിർക്കിയിലൂടെ തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ ഷേഷെ ഗൗഡ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ ജംഗ്‌ഹുവിലൂടെ വീണ്ടും ദക്ഷിണ കൊറിയ മത്സരത്തിൽ തിരിച്ചുവന്നു. മൂന്നാം പകുതിയിൽ ശക്തിവേൽ മാരീശ്വരൻ സ്‌കോർ ചെയ്തതോടെ ഇന്ത്യ വിജയപ്രതീക്ഷ പുലർത്തി. എന്നാൽ വീണ്ടുമൊരു ഗോൾ മടക്കി ദക്ഷിണ കൊറിയ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |