ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തോൽവി. തോറ്റെങ്കിലും ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്നലെ ധാംബുള്ള വേദിയായ മൂന്നാം ട്വന്റിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് നേടിയയത്. മറുപടിക്കിറങ്ങിയ ലങ്ക ക്യാപ്ടൻ ചമരിഅടപട്ടുവിന്റെ (പുറത്താകാതെ 48 പന്തിൽ 80) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 17 ഓവറിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (141/3).
ടീം സ്കോർ 6ൽ നിൽക്കെ മറ്റൊരു ഓപ്പണർ വിഷ്മി ഗുണരത്നെയെ രേണുക സിംഗ് മടക്കിയെങ്കിലും ഒരറ്റത്ത് പറപോലെ ഉറച്ചു നിന്ന് സ്ട്രോക്ക് പ്ലേയുടെ കെട്ടഴിച്ച ചമരി ക്യാപ്ടന്റെ ഇന്നിംഗ്സുമായി ലങ്കയെ വിജയതീരം കടത്തുകയായിരുന്നു. 14 ഫോറും 1 സിക്സും ചമരിയുടെ ബാറ്റിൽ നിന്ന് പറന്നു. നേരത്തെ 39 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. ഹർമ്മനാണ് പരമ്പരയിലെ താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |