വാഷിംഗ്ടൺ: യെമനിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി വിമതരുടെ പത്ത് ഡ്രോണുകളും ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും തകർന്നു. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ നാലിനായിരുന്നു ആക്രമണം. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. ചെങ്കടലിനെ ലക്ഷ്യമാക്കിയ ഹൂതികളുടെ ഒരു മിസൈലും തകർത്തു. കഴിഞ്ഞ ദിവസം ഏദൻ ഉൾക്കടലിൽ ഒരു അമേരിക്കൻ ചരക്കുകപ്പലിനും യു.എസ് നേവി യുദ്ധക്കപ്പലിനും നേരെ ഹൂതികൾ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് തിരിച്ചടി. ഗാസ യുദ്ധ പശ്ചാത്തലത്തിൽ ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് തുടരുമെന്നാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |