SignIn
Kerala Kaumudi Online
Thursday, 11 December 2025 3.55 AM IST

ഞങ്ങൾ നിസാരക്കാരല്ല !

Increase Font Size Decrease Font Size Print Page
pic

ജനീവ: നമ്മുടെ ചുറ്റുപാടും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവി വർഗ്ഗങ്ങളിൽ ഒന്നാണ് ചിലന്തി. പല വലിപ്പത്തിലുള്ള ചിലന്തികളെ നാം കണ്ടിട്ടുണ്ട്. നിരുപദ്രവകാരികൾ മുതൽ മാരക വിഷമുള്ളവരും ചിലന്തികളുടെ കൂട്ടത്തിലുണ്ട്. എന്നാൽ, ലോകത്ത് എത്ര തരം ചിലന്തികൾ ഉണ്ടെന്ന് അറിയാമോ ? സ്വിറ്റ്‌സർലൻഡിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒഫ് ബേണിന്റെ ദ വേൾഡ് സ്പൈഡർ കാറ്റലോഗിന്റെ കണക്ക് പ്രകാരം ഏകദേശം 50,000 ത്തിലേറെ ചിലന്തി സ്പീഷീസുകളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്.! തീർന്നില്ല, ഇനിയും 50,000ത്തിലേറെ ചിലന്തി സ്പീഷീസുകളെ തിരിച്ചറിയാനുമുണ്ടത്രെ. ചിലന്തികൾക്ക് പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുണ്ട്. ഏകദേശം 400 - 800 ദശലക്ഷം ടൺ പ്രാണികളെയാണ് ഓരോ വർഷവും ചിലന്തികൾ ഭക്ഷിക്കുന്നത്. പ്രാണികളുടെ എണ്ണം നിയന്ത്രിച്ച് നിറുത്തുന്നതിൽ വളരെ വലിയ പങ്കാണ് ചിലന്തികൾക്ക്. ' ഗുരിയുറിയസ് മിന്വാനോ " ആണ് ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 50,000-ാമത് ചിലന്തി സ്പീഷീസ്. തെക്കൻ ബ്രസീലിൽ കണ്ടെത്തിയ ചെടികളിലും മരങ്ങളിലും കാണപ്പെടുന്ന ഇവ സാൾട്ടിസിഡേ കുടുംബത്തിൽപ്പെട്ടവയാണ്. 1757ലാണ് ശാസ്ത്രജ്ഞർ ചിലന്തിയുടെ ആദ്യ ശാസ്ത്രീയ വിശദീകരണം നൽകിയത്. ഇപ്പോൾ 265 വർഷം കൊണ്ടാണ് 50,000 ചിലന്തി സ്പീഷീസുകളെ കണ്ടെത്തിയത്. ബ്രസീൽ, വെനസ്വേല തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ഇരുണ്ട മഴക്കാടുകളിൽ ജീവിക്കുന്ന ഗോലിയാത്ത് ബേർഡ് ഈറ്റർ എന്ന വിഷ ചിലന്തിയാണ് ലോകത്തെ ഏറ്റവും വലിയ ചിലന്തി സ്പീഷീസ്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.