പാരീസ്: ഫ്രാൻസിലെ കത്തോലിക്ക പള്ളികളിൽ ലക്ഷക്കണക്കിന്കുട്ടികൾ വൈദികരിൽ നിന്ന് കൊടിയ പീഡനത്തിനിരയായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് ശേഷം സഭയ്ക്ക് നാണക്കേടുണ്ടാക്കി തനിയ്ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഫ്രഞ്ച് നടൻ ലോറന്റ് മാർടിനെസ് രംഗത്ത്. ഒരു കത്തോലിക്കാ പുരോഹിതനിൽ നിന്നും എട്ടാം വയസിൽ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നുവെന്നാണ് ലോറന്റ് പറഞ്ഞത്. കുട്ടികാലത്തുണ്ടായ ക്രൂരമായ ലൈംഗിക പീഡനം 'മാപ്പ്' എന്ന തന്റെ നാടകത്തിലൂടെയാണ് അദ്ദേഹം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് മാദ്ധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ ചെറുപ്പത്തിൽ നടന്ന സംഭവം ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും കുടുംബ ജീവത്തെ പോലും ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവം തുറന്നു പറയുന്നതിലൂടെ ആശ്വാസം ലഭിക്കുമെന്ന് തോന്നിയതിനാലാണ് തുറന്നു പറയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാടകത്തിലൂടെ ആദ്യമായി സംഭവം അവതരിപ്പിച്ചതിന് ശേഷം തന്റെ ആൺമക്കളോടം ഇക്കാര്യം പറഞ്ഞു. ഫ്രഞ്ച് ബിഷപ്പുമാരുടെ കോൺഫറൻസിന്റെ തലവനായ എറിക് ഡി മൗലിൻസ് ബ്യൂഫോർട്ടുമായി സംസാരിച്ചിരുന്നുവെന്നും ലോറന്റ് കൂട്ടിച്ചേർത്തു. വൈദികൻ പീഡിപ്പിച്ച ശേഷം ആ കാര്യം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അവർ വിവരം സഭയിലെ മേലധികാരികളെ അറിയിച്ചു. വൈദികനെ തൽസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമാണ് ചെയ്തതത്. എന്നാൽ ആ സംഭവം
ശാരീരികവും മാനസികവുമായി തന്നെ ഏറെ അലട്ടി. മാനസിക സംഘർഷം മൂലം പലപ്പോഴും അക്രമാസക്തമായി പെരുമാറിയിരുന്ന തനിക്ക് വേണ്ട പിന്തുണ നല്കിയത് പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |