റിയാദ്: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സൗദിയിലെ മക്കയിലേയും മദീനയിലേയും പള്ളികളിൽ സാമൂഹിക അകലം പാലിക്കാതെ വിശ്വാസികളെ പ്രവേശിപ്പിച്ച് തുടങ്ങി . പള്ളിയിലും പരിസരത്തും വിശ്വാസികൾക്ക് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശം നൽകിയിരുന്ന സ്റ്റിക്കറുകൾ അധികൃതർ നീക്കം ചെയ്തു. നമസ്‌കാര വേളയിൽ സാമൂഹിക അകലം പാലിക്കുന്ന രീതി പൂർണമായും മാറ്റി.കൂടുതൽ പേർക്ക് ത്വവാഫ് ചെയ്യാൻ സാധിക്കുന്നതിനായി മക്ക മസ്ജിദുൽ ഹറാമിൽ കഅ്ബയോട് ചേർന്ന് ചുറ്റും സ്ഥാപിച്ച പ്ലാസ്റ്റിക് ബാരിക്കേഡുകളും നീക്കം ചെയ്തിട്ടുണ്ട്.
പള്ളികളിലേക്ക് തീർത്ഥാടകരെയും സന്ദർശകരെയും നിയന്ത്രണങ്ങളില്ലാതെ പൂർണ ശേഷിയിൽ അനുവദിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ പടിയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പള്ളിയിൽ എത്തുന്നവർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും പളളിയുടെ പരിസരത്ത് മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും അധികൃതർ പറയുന്നു. കൂടാതെ വാക്സിൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദേശികളെ ഉംറ തീർത്ഥാടകരെ സ്വീകരിക്കുമെന്ന് സൗദി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |