ബേൺ : വേദനയില്ലാതെ ഒരു മിനുട്ട് കൊണ്ട് സുഖമായി മരിക്കാൻ കഴിയുന്ന ആത്മഹത്യ മെഷീൻ വികസിപ്പിച്ച് എക്സിറ്റ് ഇന്റർനാഷണൽ കമ്പനി. സാർകോ സൂയിസൈഡ് പോഡ് എന്ന് പേരിട്ടിരിക്കുന്ന ഈ യന്ത്രം ഉടൻ വിപണിയിലെത്തും. എന്തായാലും സാർക്കോ വിപണിയിലെത്തും മുൻപ് തന്നെ ഈ 'ആതമഹത്യ പോഡുകൾ'ക്ക് അനുമതി നൽകിയിരിക്കുകയാണ് സ്വിറ്റ്സർലാൻഡ്. ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്സർലാൻഡ്. സാർകോ സൂയിസൈഡ് പോഡിൽ കടന്നാൽ ഒരു മിനിട്ട് കൊണ്ട് 'സുഖ മരണം' ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശ വാദം. യന്ത്രത്തിന് അകത്തു കയറിയാൽ ശരീരം തളർന്നവർക്കു പോലും ഇതു പ്രവർത്തിപ്പിക്കാനാകും. കണ്ണിമ ചിമ്മി പോലും ഈ യന്ത്രം പ്രവർത്തിക്കാം. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാണ് മരണം സംഭവിക്കുക.ശരീരത്തിലെ ഓക്സിജന്റെ അളവു കുറക്കാനായി നൈട്രജനാണ് ഉപയോഗിക്കുന്നത്.പക്ഷേ ശ്വാസം മുട്ടിയല്ല ഇതിനുള്ളിലെയാൾ മരിക്കുന്നതെന്ന് യന്ത്രം രൂപകൽപ്പന ചെയ്ത എക്സിറ്റ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. ഫിലിപ്പ് നിഷ്‌കെ പറയുന്നു. ഡോ. ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. യന്ത്രത്തിനുള്ളിലേക്ക് ക്യാപ്സൂൾ കൂടി ഇട്ടാണ് ഇതിന്റെ പ്രവർത്തനം. മൃതദേഹവും ക്യാപ്സൂളും മാറ്റിയാൽ വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. അതു മാത്രമല്ല, മരണം സംഭവിച്ചു കഴിഞ്ഞാൽ ശവപ്പെട്ടിയായും ഇതിനെ ഉപയോഗിക്കാനാകും. ദയാവദത്തിന് അനുമതിയുള്ള സ്വിറ്റ്സർലാൻഡിൽ ദീർഘകാലമായ കോമയിൽ കിടക്കുന്ന രോഗികൾക്ക് മരുന്നു കുത്തിവച്ചാണ് ദയാവധം നടപ്പിലാക്കുന്നത്. പുതിയ യന്ത്രം വരുന്നതോടു കൂടി ഇതിനൊരു പരിഹാരമാകുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ യന്ത്രത്തിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ വിമർശനമുന്നയിച്ച് കഴിഞ്ഞു. ഇത് ഗ്യാസ് ചേംബറാണ് എന്നും ദയാവധം . ആത്മഹത്യ എന്നിവയെ മഹത്വവൽക്കരിക്കുകയാണെന്നും അവർ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |