വാഷിംഗ്ടൺ: യു.എസിൽ ഗർഭഛിദ്ര ഗുളിക തപാൽ വഴി വിതരണം ചെയ്യുന്നതിന് താത്ക്കാലികമായി നല്കി വന്നിരുന്ന അനുമതി സ്ഥിരപ്പെടുത്തി. ക്ലിനിക്കുകളിൽ നേരിട്ടെത്താൻ കഴിയാത്ത സ്ത്രീകൾക്ക് ഗർഭഛിദ്ര ഗുളിക ലഭ്യമാക്കാൻ ഇത് സഹായിക്കും. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്.ഡി.എ) സ്ഥിരാനുമതി നൽകിയത്. ഇതോടെ തപാൽ വഴി ഗർഭഛിദ്ര ഗുളിക വിതരണം നിരോധിച്ച യു.എസിലെ 19 സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമം അസാധുവാകും. യു.എസിലെ ഗർഭഛിദ്ര നിയമത്തിൽ മാറ്റം വരുത്തുന്നത് കോടതി പരിഗണിക്കുന്നതിനിടയിലാണ് എഫ്.ഡി.എയുടെ പുതിയ തീരുമാനം.മരുന്നു വിതരണം നടത്തുന്ന കമ്പനികൾ എഫ്.ഡി.എയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ടര മാസം വരെയുള്ള (10 ആഴ്ച) ഗർഭിണികൾക്കാണ് ഗുളിക വാങ്ങാൻ അനുമതി. പ്രത്യേക സർട്ടിഫിക്കറ്റുള്ള ഡോക്ടർമാർക്ക് മാത്രമാണ് മരുന്ന് നിർദ്ദേശിക്കാനുള്ള അനുമതിയുള്ളത്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |