കാൻബെറ : ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് മേയ് 21ന് നടത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ജനപ്രതിനിധി സഭയിലെ 151 സീറ്റുകളിലേക്കും സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. നിലവിൽ മോറിസണിന്റെ ലിബറൽ സഖ്യത്തിന് 75ഉം ലേബർ പാർട്ടിയ്ക്ക് 68ഉം സീറ്റുകളുമാണ് പാർലമെന്റിലുള്ളത്. അഭിപ്രായ സർവേകളിൽ നിലവിൽ ലേബർ പാർട്ടിയാണ് മുന്നിലുള്ളത്. എന്നാൽ, 2019ൽ സർവേകളിൽ ലേബർ പാർട്ടിയ്ക്ക് മുൻതൂക്കമുണ്ടായിരുന്നെങ്കിലും സ്കോട്ട് മോറിസൺ സർക്കാരായിരുന്നു വിജയിച്ചത്.
കഴിഞ്ഞ 9 വർഷമായി ലിബറൽ പാർട്ടിയാണ് ഓസ്ട്രേലിയയിൽ ഭരണത്തിലുള്ളത്. ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തുള്ള ലേബർ പാർട്ടി ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |