വാഷിംഗ്ടൺ : യുക്രയിനിലെ യു.എസ് അംബാസിഡറായി ബ്രിഡ്ജ് ബ്രിങ്കിനെ പ്രസിഡന്റ് ബൈഡൻ നാമനിർദേശം ചെയ്തു. യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബൈഡന്റെ നിർണായക നീക്കം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലിവോഡ് ഓസ്റ്റിനും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ബ്രിഡ്ജ് ബ്രിങ്കിനെ പുതിയ ദൗത്യമേൽപ്പിച്ചിരിക്കുന്നത്. ഇപ്പോൾ സ്ലോവക്ക് റിപ്പബ്ലിക്കിൽ യുഎസ് അംബാസിഡറായി സേവനം അനുഷ്ഠിച്ചുവരികയാണ് ബ്രിങ്ക്. ഇതിനുമുൻപ് താഷ്‌കന്റ്, ഉസ്‌ബക്കിസ്ഥാൻ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷനായും പ്രവർത്തിച്ചിരുന്നു.ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്കൽ തിയറിയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ബ്രിങ്ക് 25 വർഷം ഫോറിൻ സർവീസിലുണ്ടായിരുന്നു. 2019 ൽ യുക്രെയിലെ യു.എസ് അംബാസിഡറായിരുന്ന മേരി യുവനോവിച്ചിനെ അന്നത്തെ പ്രസിഡന്റായിരുന്ന ട്രംപ് നീക്കം ചെയ്തതിന് ശേഷം ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |