ന്യൂഡൽഹി: ഉത്തർപ്രദേശിലെ മന്ത്രിമാരും അടുത്ത ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും മൂന്ന് മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
മന്ത്രിമാരുടെും ഐ.എ.എസ്, ഐ.പി.എസ്, പ്രൊവിൻഷ്യൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം ഓൺലൈനിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
കാബിനറ്റ് മന്ത്രിമാരുടെ 18 ഗ്രൂപ്പുകൾ സംസ്ഥാനത്ത് പര്യടനം നടത്തി ജനകീയ പ്രശ്നങ്ങൾ മനസിലാക്കും. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് പര്യടനം പൂർത്തിയാക്കും. മന്ത്രിമാരുടെ ബന്ധുക്കൾ സർക്കാർ കാര്യങ്ങളിൽ ഇടപെടരുത്. ഇത് മന്ത്രിമാർ ഉറപ്പാക്കണം. മന്ത്രിമാർ പാർട്ടി നിർദ്ദേശിച്ച പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം - യോഗി ആദിത്യനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |