ബെർലിൻ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് കാലാകാലങ്ങളായി തുടർന്നു വരുന്ന സൈനിക നിഷ്പക്ഷ നയം ഉപേക്ഷിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിൻലൻഡ്. റഷ്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, നാറ്റോയിൽ അംഗത്വം ലഭിക്കാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് സാവുലി നൈനിസ്റ്റോയും പ്രധാനമന്ത്രി സന്ന മരീനും വ്യക്തമാക്കി. ഫിൻലൻഡിന് പുറമെ സ്വീഡനും നാറ്റോയിൽ അംഗത്വം ലഭിക്കാനുള്ള കരുനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫിൻലൻഡിന്റെയും സ്വീഡന്റെയും അംഗത്വം ചർച്ച ചെയ്യാൻ നാറ്റോ യോഗം ചേർന്നു. സ്വീഡനും ഫിൻലൻഡിനും കൂടി അംഗത്വം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുമെന്ന സൂചനയുണ്ട്. അതേ സമയം വിഷയം ചർച്ച ചെയ്യാൻ നാറ്റോ യോഗം ചേർന്നിരുന്നു. അതേ സമയം യുക്രെയിനിൽ റഷ്യയുടെ കണക്കു കൂട്ടലുകൾ തെറ്റിയെന്നും അധികം വൈകാതെ അവർ പരാജയപ്പെടുമെന്നും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മിർസിയ ജിയോണ പ്രത്യാശ പ്രകടിപ്പിച്ചു. അതേ സമയം, നാറ്റോയോടടുക്കുന്ന ഫിൻലൻഡിനോടുള്ള പ്രതികാര നടപടിയെന്നോണം വൈദ്യുത വിതരണം റഷ്യ നിറുത്തിവച്ചതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഫിൻലൻഡിലേക്ക് വിതരണം ചെയ്ത വൈദ്യുതിയുടെ പണം ലഭിച്ചില്ലെന്ന് കാട്ടി റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ആർ.എ.ഒ നോർഡിക് കമ്പനിയുടേതാണ് നടപടി. അതേ സമയം, ഫിൻലൻഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിൽ തുർക്കി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിൽ ചേരാനുള്ള അയൽരാജ്യങ്ങളുടെ തീരുമാനം തങ്ങൾക്ക് ഭീഷണി ഉയർത്തുന്നതായി ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് നേരത്തേ പ്രതികരിച്ചിരുന്നു. നാറ്റോയുടെ വികാസവും തങ്ങളുടെ അതിർത്തികളിലേക്കുള്ള സഖ്യത്തിന്റെ സമീപനവും തങ്ങളുടെ ഭൂഖണ്ഡത്തെയും ലോകത്തെയും കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമാക്കുന്നില്ലെന്നുമായിരുന്നു പെസ്കോവിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |