ബീജിംഗ്: ചൈനയുടെ വിശാല പ്രാദേശിക സുരക്ഷ ഉടമ്പടിയെ അംഗീകരിക്കാതെ 10 പസഫിക് രാജ്യങ്ങൾ. ചൈനയ്ക്ക് വൻ തിരിച്ചടിയാണിത്.ഈ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഫിജിയിൽചർച്ച നടത്തിയെങ്കിലും ഉടമ്പടി സംബന്ധിച്ച് ധാരണയിലെത്താൻ സാധിച്ചില്ല. ചൈനയുടെ ആധിപത്യത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുമെന്ന് ആശങ്കയാണിതിന് കാരണമെന്നാണ് വിവരം.ദക്ഷിണ പസഫിക്കിൽ അമേരിക്കയ്ക്കും മറ്റ് സഖ്യകക്ഷികൾക്കുമുള്ള സ്വാധീനത്തെ നേരിട്ട് വെല്ലുവിളിച്ച് പ്രദേശത്ത് തങ്ങളുടെ പ്രവർത്തനം സമൂലമായി വർദ്ധിപ്പിക്കാമെന്നതാണ് ചൈനയുടെ വാഗ്ദാനം.
ഉടമ്പടി പ്രകാരം ചൈന പസഫിക് പൊലീസിന് പരിശീലനം നൽകും, സൈബർ സുരക്ഷയിലും ചൈനയുടെ ഇടപെടൽ ഉണ്ടാകും. രാഷ്ട്രീയ ബന്ധം വിപുലീകരിക്കുക, സെൻസിറ്റീവ് മറൈൻ മാപ്പിംഗ് നടത്തുക, കരയിലും വെള്ളത്തിലുമുള്ള പ്രകൃതിവിഭവങ്ങളുടെ
കൂടുതൽ ലഭ്യത ചൈനയ്ക്ക് സ്വന്തമാകും. ഇതിനെല്ലാം പകരമായി ദശലക്ഷക്കണക്കിന് ഡോളറാണ് സാമ്പത്തിക സഹായമായി ചൈന വാഗ്ദാനം ചെയ്യുന്ന്.
എന്നാൽ, ഈ ഉടമ്പടിയെ പൂർണമായും വിശ്വാസത്തിലെടുക്കാൻ പസഫിക് നേതാക്കൾ തയ്യാറായില്ല.
ഉടമ്പടി സർക്കാരിലടക്കം ചൈനീസ് സ്വാധീനം കൊണ്ടുവരുമെന്നും പ്രധാന വ്യവസായങ്ങളുടെയടക്കം സാമ്പത്തിക നിയന്ത്രണം അവരുടെ പക്കലാകുമെന്നും സഹ നേതാക്കൾക്ക് അയച്ച കത്തിൽ ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയുടെ പ്രസിഡന്റ് ഡേവിഡ് പാനുലോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |