കാബൂൾ: കഴിഞ്ഞ വർഷം താലിബാൻ ഭരണകൂടം അധികാരത്തിലേറിയ ശേഷം ഇതാദ്യമായി അഫ്ഗാനിസ്ഥാൻ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധി സംഘം. വിദേശകാര്യമന്ത്രാലയ സംഘം ഉന്നത താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തും.
മുതിർന്ന ഉദ്യോഗസ്ഥൻ ജെ.പി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിലെ ജനങ്ങൾക്ക് നൽകിയ സഹായങ്ങൾ വിലയിരുത്താനാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരവാദവും ചർച്ചയിൽ വിഷയമായേക്കുമെന്നാണ് സൂചന. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
അഫ്ഗാനിൽ ഇന്ത്യ നിറുത്തിവച്ച എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കണമെന്നും വാണിജ്യരംഗത്തും ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ഇന്ത്യൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയ താലിബാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി ആമിർ ഖാൻ മൊട്ടകി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |