ന്യൂയോർക്ക് : യുക്രെയിൻ അധിനിവേശത്തിനിടെ ഉത്തര കൊറിയയിൽ നിന്ന് കോടികൾ വിലമതിക്കുന്ന റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാനുള്ള ശ്രമത്തിലാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം എന്ന് യു.എസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
യുക്രെയിനിൽ റഷ്യൻ സൈന്യം ആയുധക്ഷാമം നേരിടുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ഇതിന് കാരണം. എത്രത്തോളം ആയുധങ്ങൾ ഉത്തര കൊറിയയിൽ നിന്ന് റഷ്യ വാങ്ങാൻ ഉദ്ദേശിക്കുന്നെന്ന് വ്യക്തമല്ല. പാശ്ചാത്യ രാജ്യങ്ങളുമായി ഇടഞ്ഞ റഷ്യയുമായി ബന്ധം ശക്തമാക്കാൻ ഉത്തര കൊറിയ സമീപ കാലത്ത് ശ്രമങ്ങൾ നടത്തിയിരുന്നു.
ഇറാനിയൻ നിർമ്മിത ഡ്രോണുകൾ ഓഗസ്റ്റിൽ റഷ്യൻ സൈന്യം യുക്രെയിനെതിരെ വിന്യസിച്ചെന്ന് യു.എസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് സാങ്കേതിക തകരാറുകൾ കണ്ടെത്തിയെന്നും യു.എസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |