റിയാദ്: സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. പരമ്പരാഗതമായി രാജാവാണ് പ്രധാനമന്ത്രിയുടെ പദവിയും വഹിച്ചിരുന്നത്. സൽമാൻ രാജാവിന് കീഴിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു 37കാരനായ സൽമാൻ രാജകുമാരൻ.
2015ൽ പ്രതിരോധ മന്ത്രിയായി. രാജാവിന്റെ ആരോഗ്യസ്ഥിതിയിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന നടപടി. സൽമാൻ രാജകുമാരന്റെ ഇളയ സഹോദരനും ഉപപ്രതിരോധ മന്ത്രിയുമായിരുന്ന ഖാലിദ് ബിൻ സൽമാൻ പ്രതിരോധ മന്ത്രിയാകും. തലാൽ അൽ ഉതൈബി ഉപപ്രതിരോധ മന്ത്രിയും യൂസഫ് ബിൻ അബ്ദുള്ള അൽ ബെന്യൻ വിദ്യാഭ്യാസ മന്ത്രിയുമാകും. ആഭ്യന്തരം, വിദേശം, ഊർജം തുടങ്ങിയ മറ്റ് സ്ഥാനങ്ങളിൽ മാറ്റമില്ല.
സൽമാൻ രാജാവ് മന്ത്രിസഭാ യോഗങ്ങളിൽ അദ്ധ്യക്ഷനായി തുടരും. ഈ വർഷം രണ്ട് തവണ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |