ലോസ്ആഞ്ചലസ് : മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെയാണ്. തന്റെ രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ജിഞ്ചർ എന്ന അമ്മക്കടുവയുടെ വിലാപം യു.എസിലെ വിൻകോൻസിനിലുള്ള ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ കണ്ണ് നനയിക്കുകയാണ്.
ഷാലോം വൈൽഡ്‌ലൈഫ് സൂവിലെ വെള്ളക്കടുവയാണ് ജിഞ്ചർ. ജിഞ്ചറിന്റെ നീന, ഖാൻ എന്നീ കുഞ്ഞുങ്ങൾക്ക് ഇവിടുത്തെ തണുത്തുറഞ്ഞ കുളത്തിൽ വീണാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച രാവിലെ ജീവനക്കാർ നോക്കുമ്പോൾ കൂടിനുള്ളിൽ വേദനയോടെ മുരളുന്ന ജിഞ്ചറിനെയാണ് കണ്ടത്.
തന്റെ തല നിലത്ത് താഴ്ത്തി ഏറെ നേരം ജിഞ്ചർ നിശബ്ദയായി കിടന്നതായി ജീവനക്കാർ പറയുന്നു. ജിഞ്ചറിന് ഷാർലറ്റ്, കിംഗ് എന്നീ മറ്റ് രണ്ട് കുഞ്ഞുങ്ങൾ കൂടിയുണ്ട്. വിഷമിച്ചിരിക്കുന്ന അമ്മയ്ക്ക് ചുറ്റും കുഞ്ഞിക്കടുവകൾ നടന്നെങ്കിലും ജിഞ്ചറിന് ഭാവവ്യത്യാസമില്ലായിരുന്നു.
ഒരു മരക്കുറ്റിയ്ക്ക് സമീപം കളിക്കുന്നതിനിടെയാണ് നീനയും ഖാനും ഐസ് നിറഞ്ഞ കുളത്തിലേക്ക് വഴുതി വീണത്. ഐസ് കട്ടകളിൽ പിടിച്ച് ഇരുവരും രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവ അടർന്ന് മാറിയത് വെല്ലുവിളിയായി. ഓഗസ്റ്റിലാണ് ജിഞ്ചർ നാല് കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത്. ജനികവ്യതിയാനമാണ് വെള്ളക്കടുവകൾ മറ്റ് കടുവകളുൽ നിന്ന് വ്യത്യസ്തരാക്കുന്നത്. യു.എസിൽ 5,000ത്തിലേറെ വെള്ളക്കടുവകൾ മനുഷ്യന്റെ പരിചരണത്തിലുണ്ടെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |