വാഷിംഗ്ടൺ : വൈറസ് പോലെ തന്നെ മനുഷ്യരിൽ അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നവായണ് ബാക്ടീരിയ. ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ രണ്ടാം സ്ഥാനം ബാക്ടീരിയൽ അണുബാധയ്ക്കാണ്. 2019ൽ ആകെ മരണത്തിൽ എട്ടിൽ ഒരാളുടെ മരണ കാരണം ബാക്ടീരിയ ആണെന്ന് ശാസ്ത്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
33 തരം ബാക്ടീരിയൽ രോഗാണുക്കളിൽ നിന്നും 11 തരത്തിലെ അണുബാധകളിൽ നിന്നും ലോകത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിലാണ് ഗവേഷകർ ബൃഹത്തായ പഠനം നടത്തിയത്. കൊവിഡിന് മുന്നേ 2019ലുണ്ടായ 7.7 ദശലക്ഷം മരണങ്ങൾ ബാക്ടീരിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ വർഷത്തെ ആകെ മരണത്തിന്റെ 13.6 ശതമാനമാണിത്. ഹൃദയാഘാതം ഉൾപ്പെടുന്ന കോറനറി ആർട്ടെറി ഡിസീസാണ് ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണം.
33 ബാക്ടീരിയകളിൽ 5 എണ്ണമാണ് പകുതിയിലേറെ മരണങ്ങൾക്കും കാരണം. സ്റ്റെഫൈലോകോക്കസ് ഓറിയസ്, എഷറീകിയ കോളയ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലബസിയെല്ലാ ന്യുമോണിയേ, സ്യൂഡോമോണസ് എറുജിനോസ എന്നിവയാണത്.
സബ് - സഹാറൻ ആഫ്രിക്കൻ മേഖലയിലെ 100,000 ജനസംഖ്യയിൽ 230 മരണങ്ങൾക്ക് കാരണം ബാക്ടീരിയൽ അണുബാധയാണ്. പടിഞ്ഞാറൻ യൂറോപ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇത് 52 മാത്രമാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |