വാഷിംഗ്ടൺ : യു.എസിന്റെ മറീൻ സേനാവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിക്ക് വംശജർക്ക് താടിയും തലപ്പാവും വയ്ക്കാൻ അനുവദിക്കണമെന്ന് വാഷിംഗ്ടണിലെ ഫെഡറൽ അപ്പീൽ കോടതി ഉത്തരവ്. മതപരമായ ഇളവുകൾ സേനയിലെ സഹകരണത്തെ ബാധിക്കുമെന്ന മറീൻ യൂണിറ്റിന്റെ വാദം തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
യു.എസ് ആർമി, നേവി, എയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ് എന്നിവയിൽ തലപ്പാവ് പോലുള്ള സിക്ക് വിശ്വാസം പിന്തുടരാൻ അനുമതിയുണ്ട്. യു.എസ് മറീനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സിക്ക് വംശജർ നൽകിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി.
യു.എസ് സൈന്യത്തിൽ എല്ലാ വിഭാഗങ്ങളിലും ഹിജാബ്, ടർബൻ, തൊപ്പി എന്നിവ ധരിക്കാനും താടി വയ്ക്കാനും അനുവദിക്കുന്ന തരത്തിലെ ഏകീകൃത സമ്പ്രദായം നിയമവിധേയമാക്കണമെന്ന് സെപ്തംബറിൽ യു.എസ് പ്രസിഡൻഷ്യൽ കമ്മിഷനും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |