SignIn
Kerala Kaumudi Online
Thursday, 19 September 2024 1.02 AM IST

പട്ടിമറ്റത്തെ മോഷണം: അന്വേഷണം ഊർജ്ജിതം

Increase Font Size Decrease Font Size Print Page

കോലഞ്ചേരി: പട്ടിമ​റ്റം അത്താണി കനാൽപാലത്തിനടുത്ത് വീടിന്റെ പിൻവാതിൽ തകർത്ത് 3.14 ലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും കവർന്ന കേസിൽ അന്വേഷണം പരുരോഗമിക്കുന്നു. എ.എസ്.പി അനുജ് പലിവാലിന്റെ മേൽനോട്ടത്തിൽ എസ്.ഐ എം.പി. എബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. റോഡിന് അഭിമുഖമായി മേഖലയിലുള്ള മുഴുവൻ സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. മഴക്കോട്ട് ധരിച്ച് മുഖം മറച്ചെത്തിയ ആറടിയോളം പൊക്കമുള്ള വെളുത്ത ഒരാളാണ് മോഷ്ടാവ്. ഇയാളെയാണ് സംഭവദിവസം പുലർച്ചെ പട്ടിമറ്റം ഡബിൾപാലത്ത് മുണ്ടേക്കുടി അനസിന്റെ വീട്ടിലെ കാർപോർച്ചിൽ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ സംഘടിച്ച് പൊലീസിനൊപ്പം എത്തിയെങ്കിലും വടിവാൾവീശി ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളാണ് കളവിന് പിന്നിലെന്നാണ് സൂചന.

വാട്ടർ അതോറി​റ്റി കരാറുകാരൻ തണ്ടക്കാല മൈതീന്റെ പട്ടിമ​റ്റം നെല്ലാട് റോഡിനോട് ചേർന്നുള്ള വീട്ടിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു കവർച്ച. വീടിന്റെ മുകൾനിലയിലെ പിൻവാതിലിന്റെ ടവർബോൾട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെ ഭിത്തിയിലെ അലമാരയിൽനിന്നാണ് പണവും സ്വർണവും കവർന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, ERNAKULAM, THEFT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.