SignIn
Kerala Kaumudi Online
Saturday, 26 July 2025 12.20 PM IST

വ്യാജമദ്യ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തെ തടഞ്ഞതായി പരാതി

Increase Font Size Decrease Font Size Print Page

c

കായംകുളം: കായംകുളം പത്തിയൂരിൽ വ്യാജമദ്യ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തെ തട‌ഞ്ഞത് സംഘർഷത്തിനിടയാക്കി.

എക്സൈസ് ഉദ്യോഗസ്ഥനും ബി.ജെ.പി പ്രാദേശിക നേതാവിനും പരിക്കേറ്റു.

ബി.ജെ.പി കായംകുളം മണ്ഡലം സെക്രട്ടറി ബിനു വടശ്ശേരിക്കാണ് മർദ്ദേനമേറ്റത്. ഇദ്ദേഹത്തെയും കുഴഞ്ഞുവീണ എക്സൈസ് ഉദ്യോഗസ്ഥൻ നന്ദഗോപാലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവടശ്ശേരിൽ ഭാര്യ പത്തിയൂർ പഞ്ചായത്ത്‌ ഏഴാം വാർഡ് മെമ്പർ മോളി വടശ്ശേരിൽ പൊലീസിൽ പരാതി നൽകി.

ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ബിനു നടത്തുന്ന ഹോളോ ബ്രിക്‌സ് കമ്പനിയോട് ചേർന്നുള്ള വീട്ടിൽ നിന്ന് നിരവധി വ്യാജമദ്യ കേസിലെ പ്രതിയായ പത്തിയൂർ കോട്ടൂർ വടക്കത്തിൽ ശശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രതിയെ കൊണ്ടുപോകാനായി ഇറക്കിയപ്പോൾ ബിനുവിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.

ബി.ജെ.പി കായംകുളം മണ്ഡലം സെക്രട്ടറി ബിനു വടശ്ശേരിയെ കായംകുളം എക്സൈസ് ക്രൂരമായി ഉപദ്രവിച്ചതായി ബി.ജെ.പി ആരോപിച്ചു. ആക്രമണത്തിൽ ബിനുവിന് ഗുരുതരമായി പരിക്കേറ്റു. ബിനുവിന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ വടശ്ശേരി ബ്രിക്സ് എന്ന സ്ഥാപനത്തിൽ വ്യാജ മദ്യം കൊണ്ടുവയ്ക്കാൻ ശ്രമിച്ച എക്സൈസ് സംഘത്തെ കൈയോടെ പിടികൂടുകയും പ്രതിരോധിക്കുകയും ചെയ്തായി മണ്ഡലം ഭാരവാഹികൾ പറഞ്ഞു.

പത്തിയൂരിലെ ഒരു പ്രമുഖ സി.പി.എം നേതാവിന്റെയും ഒത്താശ ചെയ്തു കൊടുക്കുന്ന ചിലരുടെയും ഗൂഢാലോചനയുടെ ഫലമാണ് സംഭവമെന്നും അവർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.