ഭുവനേശ്വർ: ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിൽ 15 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ. പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ജീവനോടെ കുഴിച്ച് മൂടാൻ ശ്രമിച്ച പ്രതികളെ ഭുവനേശ്വർ പൊലിസ് അറസ്റ്റ് ചെയ്തു . ഒഡീഷയിലെ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുളള ഭാഗ്യധർ ദാസ് , പഞ്ചാനൻ ദാസ് എന്നീ സഹോദരങ്ങളാണ് പൊലീസ് പിടിയിലായത് . കേസിലെ മൂന്നാം പ്രതിയായ തുളുവിനെ ഇതുവരെ കണ്ടെത്തായിട്ടില്ല .ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ പലതവണ ബലാത്സംഗം ചെയ്തു. .ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുറ്റകൃത്യം മറച്ചു വെയ്ക്കാൻ ജീവനോടെ കുഴിച്ചിടാൻ ശ്രമിച്ചു. പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനു പണം നൽകിയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെക്ക് എത്തിയ പെൺകുട്ടി കിടങ്ങുകണ്ട് ഓടിരക്ഷപ്പെട്ടു . തുടർന്ന് പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. കുജാങ് പൊലിസ് സ്റ്റേഷനിൽ പിതാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത് . അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി ,
ഈ ആഴ്ച ജഗത്സിംഗ്പൂരിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസാണിത് .കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തുടനീളം കുറഞ്ഞത് 12 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജൂണിൽ, 10 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് അഞ്ച് ബലാത്സംഗ, കൂട്ടബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |