പൂയപ്പള്ളി: പൂയപ്പള്ളി ജംഗ്ഷനിലെ മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതികളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
അടിപിടി കേസുകളിലും അലങ്കാര പ്രാവ് മോഷണക്കേസിലും പ്രതികളായ കണ്ണനല്ലൂർ പാലമുക്ക്, ഹെൽത്ത് സെന്ററിന് സമീപം ദേവകി ഭവനിൽ സജിലാൽ (21), കണ്ണനല്ലൂർ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടിൽ അരുൺ (സച്ചു-21), കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (21) എന്നിവരെയാണ് പൂയപ്പള്ളി എസ്.എച്ച്.ഒ. ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഷട്ടറിന്റെ സാക്ഷ പൊട്ടിച്ച് മാറ്റി സി.സി ടിവി കാമറകളിലും മറ്റും പെടാതെ വിദഗ്ദ്ധമായി മോഷണം നടത്തിയതിനാൽ പ്രതികളിലേക്ക് എത്താവുന്ന യാതൊരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല, എന്നാൽ പൂയപ്പള്ളി പോലീസ് മുൻകാല മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഴുവൻ പ്രതികളെ കുറിച്ചും മോഷണത്തിന് ഉപയോഗിച്ച വാഹനത്തെക്കുറിച്ചുമുളള വിവരങ്ങൾ ലഭിച്ചത്. വാഹനവും മോഷ്ടിച്ച മൊബൈൽ ഫോണുകൾ, ഹെഡ്സെറ്റുകൾ, ചാർജറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പ്രതികളിൽ നിന്നു കണ്ടെടുത്തു. പൂയപ്പള്ളി എസ്.എച്ച്.ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അഭിലാഷ്, സജി ജോൺ, അനിൽ കുമാർ, എ.എസ്.ഐ മാരായ രാജേഷ്, സഞ്ജീവ് മാത്യ, സി.പി.ഒ ലിജു വർഗീസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |