കൊല്ലം: കൊട്ടിയം സ്വദേശിയായ യുവതിയുടെ മകന്റെ സുഹൃത്തുക്കൾ അസഭ്യം പറഞ്ഞതായി തെറ്റിദ്ധരിച്ച് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയേയും മകനേയും ദേഹോപദ്റവം ഏൽപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം പേരയം വിനീത് ഭവനത്തിൽ വിനീതിനെയാണ് (24, കിച്ചു) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. 14ന് രാത്രി 11ന് മണ്ണഞ്ചേരി കാവിന് സമീപത്തെ വീട്ടിൽ കത്തിയുമായി അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. അറസ്റ്റുചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചു.
എ.സി.പി ബി.ഗോപകുമാറിന്റെ നിർദേശ പ്രകാരം കൊട്ടിയം എസ്.എച്ച്.ഒ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത് ജി. നായർ, റെനോക്സ്, ഷിഹാസ് ,ജി.എസ്.ഐ ജയചന്ദ്രൻ സി.പി.ഒ മാരായ അനൂപ്, പ്രശാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |